ഓര്മ്മക്കുറിപ്പ്‌ 

സൌഹൃദങ്ങളിൽ ഉശിരും ഉയിരും ബാക്കിവെച്ച് സലാംമാസ്റ്റർ അരങ്ങൊഴിഞ്ഞു 

നന്മയുടെ നാട്ടു സൌഹൃദങ്ങളിൽ ഉശിരും ഉയിരും ബാക്കിവെച്ച് സലാംമാസ്റ്റർ അരങ്ങൊഴിഞ്ഞു .കലാ സാഹിത്യ സാംസ്കാരിക രാഷ്‌ട്രീയ രംഗങ്ങളിലെല്ലാം തന്റേതായ സാന്നിദ്ധ്യം കൊണ്ട് ഒരു ചരിത്ര ഘട്ടത്തെ സജീവമാക്കാൻ അദ്ദേഹത്തിന്നായി .പഠനകാലത്ത്‌ അഞ്ചാം ക്ലാസ്സിലായിരുന്നപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ  പരിചയപ്പെട്ടു .സുകൂളിനടുത്ത് ആദ്ദേഹം തന്നെ ഉണ്ടാക്കിയ "ബാപ്പുജിബാല ജന സഖ്യത്തിൽ"വെച്ചായിരുന്നു അത് . പിന്നീട് ആ ബന്ധം അറ്റുപോയിട്ടില്ല .രാഷ്‌ട്രീയ ,സാമൂഹ്യ ,സാംസ്കാരിക ,സാഹിത്യ രംഗത്തെ പല പ്രമുഖരുമായും ബന്ധപ്പെടാൻ അദ്ദേഹത്തിന്റെ സഹവാസം എനിക്ക് സഹായകമായിട്ടുണ്ട് .എസ് എ ജമീൽ ,ടി കെ ഹംസ ,ഉരുണിയൻ സൈദ്‌ ,എൻ പി മുഹമ്മദ്‌ ,ഫാസിൽ ,ഒ എം കരുവാരകുണ്ട് തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിലുണ്ട് .നല്ല ഒരു പ്രാസംഗികനും നിരൂപകനുമായിരുന്നു സലാം മാസ്റ്റർ .നൈസര്ഗ്ഗികമായ അദ്ദേഹത്തിന്റെ വാക്ചാതുരിയിൽ പലപ്പോഴും പുതിയ ശൈലികൾ സ്ഥിരപ്രതിഷ്ഠ നേടി .ഉപമകളും ഉദാഹരണങ്ങളും അലങ്കാരങ്ങളും മാത്രമല്ല സരസമായ നര്മ്മങ്ങളും ഇടകലർന്നതായിരുന്നു പ്രഭാഷണം .വിമർശനങ്ങൾ സഹിഷ്ണുതയോടെ കേള്ക്കാനും ആരോഗ്യകരമായി വിലയിരുത്താനും പ്രതികരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു .ഒരു പ്രാഥമിക സ്കൂളിലെ അറബി അധ്യാപകന് എത്രത്തോളം പൊതു സമൂഹത്തിൽ സജീവമാകാം എന്നതിന്റെ ഉദാഹരണമായിരുന്നു മാസ്റ്റർ .കേരളത്തിന്റെ ഗന്ധം പ്രവാസിയുടെ വിയര്പ്പിന്റെ ഗന്ധമാണെന്ന എന്റെ വാദത്തെ, ചില വിയോജിപ്പുകളോടെ  ബലപ്പെടുത്തുന്ന നിരീക്ഷണമായിരുന്നു അദ്ധേഹത്തിനും ഉണ്ടായിരുന്നത്. .പ്രവാസത്തിന്റെ നോവും നൊമ്പരങ്ങളും അറിഞ്ഞ ഹൃസ്വകാല കുടിയേറ്റത്തിന്റെ  അനുഭവങ്ങള് , തന്നെ ചില തിരിച്ചറിവുകളിലെത്തിച്ചു വെന്ന് പലപ്പോഴും അദ്ദേഹം  പറഞ്ഞിരുന്നു .അന്തര്ജന വിവാദത്തിന്റെ നിരപരാതിയായ മൂകസാക്ഷി യാകേണ്ടിവന്ന്  പ്രവാസംത്തോട് വിടപറയുമ്പോൾ,ചില മുഖ്യ ധാരാ  മാധ്യമ രംഗത്തെ അഗ്രസ്സീവ് ജേര് ണലിസത്തിന്റെയും , വര്ഗ്ഗീയതയുടെയും  ബലിയാടാവുകയായിരുന്നു സലാം മാസ്റ്റർ .
                    കലാ ,സാഹിത്യ സാംസ്കാരിക രംഗത്ത് സജീവമായി ഇടപെട്ടിരുന്നു വെങ്കിലും എന്നും ആള് ക്കൂട്ടത്തില്  അദ്ദേഹം ഒറ്റക്കാണ് ജീവിച്ചത് .വാതോരാതെ സംസാരിക്കുന്നതിനിടയിലും അർത്ഥഗർഭമായ 
ഒരു മൌനം അദ്ദേഹത്തെ വിടാതെ പിന്തുടര്ന്നു .സ്നേഹത്തിനും,അനുരാഗത്തിനും,പ്രണയത്തിനും ,അംഗീകാരത്തിനും  ദാഹിക്കുന്ന  വ്യർത്ഥമായ ഒരു മനസ്സ് ജീവിതത്തിലുടനീളം ഒരു നിഴല് പോലെ അദ്ദേഹത്തെ പിന്തുടര്ന്നു .അക്കങ്ങളുടെ കൂട്ടിക്കിഴിക്കലുകൾക്കും അപ്പുറത്തായിരുന്നു മാസ്റ്ററുടെ നിത്യ ബജറ്റ് .ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ കഴിയാതെ വിഷമിക്കുമ്പോഴും നല്ല വസ്ത്രവും,ഭക്ഷണവും 
എഴുത്തും ,വായനയും മുടങ്ങാതെ കൊണ്ടു നടന്നു.പ്രവാസിയുടെ അദ്ധ്വാനം ഊറ്റിയെടുത്താണ് നമ്മുടെ നാട് അലസമായി സുഖിക്കുന്നത് എന്ന് ഞാനൊരിക്കൽ പറഞ്ഞപ്പോൾ പ്രതികരണം ഇങ്ങിനെയായിരുന്നു "അതിന് കൂട്ട് നില്ക്കുന്നവരെ ആരും വലിച്ചിഴച്ച് കൊണ്ടു പോയതല്ലല്ലോ ,അപ്പോൾ  അവരും ഇതില് തുല്ല്യ പങ്കാളികലല്ലെ ?"എന്ന്. 
                          തമ്മിൽ കണ്ടുമുട്ടിയാല് , അറിവിന്റെഅവാച്യമായ  ചർച്ചകലിലേക്ക് പ്രവേശിക്കും .അവിടെ മതവും,യുക്തിചിന്തയും ,സാഹിത്യവും ,സംസ്കാരവും,രാഷ്ട്രീയവും,സമകാലിക സംഭവങ്ങളും കടന്നുവരും .  കഥയുടെയും കവിതയുടെയും ,ചരിത്രത്തിന്റെയും പ്രത്യേകിച്ച് മാപ്പിളപ്പാട്ടിന്റെയും രസകരമായ സംവാദങ്ങള്  നടക്കും. ഒരിക്കല് ചോദിച്ചു "പുകയുന്ന കൊള്ളി പുറത്ത് ,എന്നാൽ അടുപ്പ് തന്നെ പുകഞ്ഞാല് എന്ത് ചെയ്യും?"ഇങ്ങിനെ ഉത്തരം തേടലുകളുടെ ഒരു സമസ്സ്യയും കൊണ്ടാണ് അദ്ദേഹം കടന്നുപോയത് .അന്വേഷണമായിരുന്നു ആ ജീവിതത്തിന്റെ നിയോഗം .തന്റെ ചുറ്റുവട്ടത്തെ വായിച്ചും പഠിച്ചും നടന്നു നീങ്ങുമ്പോഴും സ്വന്തത്തെ വായിക്കാന് മറന്ന ഒരു ഒറ്റയാന് .ഒരുപക്ഷെ ഒരു സ്വാത്തികന്റെ നിസ്സഹായതയും അതായിരിക്കണം .നിതാന്തമായ മൌനങ്ങളില് തേങ്ങലുകളെ തളച്ചിടാനുള്ള അത്യപൂർവ്വമായ മികവ് ."തനിക്ക് മഴയത്ത് നടക്കാനാണിഷ്ട്ടം ,കാരണം അപ്പോള് ഞാന് കരയുന്നത് ആരും കാണുകയില്ലല്ലോ "എന്ന് ലോകത്തെ ചിരിപ്പിച്ച ച്ര്ള്ളി ചാപ്ലിന് പറഞ്ഞത് ഇത്തരുണത്തില് ഞാന് ഒര്ത്തുപോകുന്നു .തേങ്ങലുകള് ക്കിടമില്ലാത്ത ഒരിടം ജഗത് നിയന്താവ് അദ്ദേഹത്തിന് നല്കട്ടെ എന്ന് പ്രാര് ഥിക്കുന്നു .
ഉസ്മാന് പാണ്ടിക്കാട് 
0564283654  ജിദ്ദ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദേശാടനപ്പക്ഷി VILLADICHANPAATTU

മദീനയിലെ സത്യപ്രതിജ്ഞാ തോട്ടം

ഇനി ഓഫ് ലൈന് ഇല്ല {VIL PAATT}